2018, ഏപ്രിൽ 25, ബുധനാഴ്‌ച

കറൻറഫയേർസ്

നേരത്തോടു നേരം വീട്ടിൽ
കറൻറ് പോയപ്പോൾ നാട്ടിൽ
ഇൻവെർട്ടറിലും തീരാത്ത
പലപല പ്രശ്നങ്ങളുണ്ടെന്നാരും
പറയാതെ തന്നെ ബോധ്യമായി.

തൊട്ടടുത്ത സബ്സ്റ്റേഷനിലെ
അമ്മായിയോടവസാനത്തെ
ചോപ്പു ചാർജും തീരുമ്മുമ്പെ
ഫോണിൽ ചോദിച്ചതാരോഗ്യമല്ല..!

കറൻറുണ്ടോ? വീട്ടിലെന്ന സ്വരം..
കേട്ടിട്ടമ്മായിയാദ്യമൊന്നു പരുങ്ങി,
പിന്നെ വാത്സല്യത്തോടെ പറഞ്ഞു
ഉണ്ട്, വാ.. നിന്നെയൊന്നു കാണാലോ.!

ഇന്നു നേരത്തോടു നേരം
കറൻറ് പോയപ്പോൾ
ബോധ്യമായി എനിക്കുമെൻെറ
കിടപ്പുമുറിയിലുമുണ്ട് പ്രശ്നങ്ങൾ.!

ജനൽ കുറ്റി തുരുമ്പിലൊട്ടി,
വിജാവരികൾ ഇളകാതുറച്ചു,
അടുത്ത വീട്ടിലെ മൾബറിപ്പഴങ്ങൾ
കിളികൊത്തിത്തീർന്നതറിഞ്ഞില്ല.

വിയർപ്പു നാറ്റം ചാത്തനു മാത്രമല്ല
വിത്തമുള്ളവനു നെയ്യിൻറേതു കൂടി.
ചുമരിനു പുറത്ത് കാറ്റിനെന്തു സുഖം..
കാടുകയറി പുറംകാഴ്ച മനോഹരം.. !

കിണറ്റിൽ കോരാൻ ബക്കറ്റില്ല,
കപ്പി എണ്ണയില്ലെന്നു കരയുന്നു.
കിണറിടിഞ്ഞൊരു പാതാളമായി
അടിത്തട്ടിലാകെ ചപ്പുചവറുകൾ.!

എന്നാലും കിണറ്റിലെ വെള്ളത്തിനെന്തു
കുളിർമ്മ, സ്വാദും തണുപ്പും, പുതുമയും
അമൂല്യ ജലം കോരിയെടുത്താലെ
തൂവിക്കളയാ മനമിവിടെയുണരൂ.

കാറ്റിനു മുമ്പെ മരച്ചില്ലകൾ നീക്കണം.
കറൻറു കമ്പിക്കു കീഴെ നടല്ലേ തടിമരം.
എന്നെഴുതിയ, കളർഫുൾ ചിത്രമൊട്ടിച്ച പോസ്റ്റുറുകൾ എല്ലാ ചുമരിലുമുണ്ട്.

കറൻറിനൊരു ജനകീയ മന്ത്രിയുണ്ട്,
മന്ത്രിയുടെ കീഴിൽ ബോർഡുമുണ്ട്.
ബോഡിനെ വിളിക്കാൻ തെറിയുണ്ട്.
ഉപയോഗിക്കാനറച്ച് പുളിച്ചു പോയത്.

ബോധ്യമായി, തരംതാന്ന പവ്വർബാങ്കും
എമർജൻസിയുമാണ് മാർക്കറ്റിലെന്ന്.
നേരത്തിനവ ചാർജും ഡിസ്ചാർജും
ചെയ്യാത്തിവനെ  തലക്കടിക്കണമെന്നും.
😃

(ഒരു രാത്രി മുഴുവൻ കറൻറില്ലാതെ ഞാനിന്നലെയൊരു  കവിതയെ പ്രസവിച്ചു.)

അഭിപ്രായങ്ങളൊന്നുമില്ല: