2017, നവംബർ 17, വെള്ളിയാഴ്‌ച

കാന്താരി

 ഈ സീസണിൽ തൊടിയിൽ ധാരാളം കാന്താരി മുളകുകളുടെ കൂട്ടങ്ങൾ കാണാം...
പച്ചിലകളുടെ ഇടയിൽ പച്ചമുളക് ചിലപ്പോൾ ശ്രദ്ധിക്കാതെ പോകും, പക്ഷെ പഴുത്തു പാകമായാൽ ചുവപ്പ് കാണാതെ പോകാനാവില്ല.
തൊഴിലുറപ്പ് പണിക്കാരികളിൽ നല്ല വിഭാഗം കാന്താരികളാണ്, സെൽഫ് അക്വയേർഡ് ഇമ്മ്യൂണിറ്റി നേടിയതാണ്. അങ്ങനെ വേണം താനും. 
ശാരദേച്ചീ ഒരു പഴുത്ത കാന്താരിയാണ്. പ്രതികരിക്കേണ്ടിടത്ത്  സ്പൊൺടേനിയസായി കൃത്യം പ്രസൻസ് അറിയിച്ചിരിക്കും.
പുതുതായാണ് ഗോപാലേട്ടൻെറ ഗ്രൂപ്പിൽ. 

ഗോപാലേട്ടൻ കൂട്ടത്തിലൊരാളാണ്, പക്ഷെ ഞെണ്ടിനു കോൽക്കാരൻ പണി കിട്ടിയാൽ ഭരിക്കാനുള്ള തൃഷ്ണ കൂടുമല്ലോ.
പോരാത്തതിനു ഇത്തിരിയിൽ കൂടുതൽ എം.സി.പിത്തരവും.
അശ്ലീലം കൊണ്ടാണു നിർദ്ദേശ ശകാര കമൻറുകൾ. 
മണ്ണിൽ പാതി പതിഞ്ഞു പോയ വലിയൊരു കരിങ്കല്ലു വെറും കയ്യോടെ മറിച്ചു നീക്കാനുള്ള ശ്രമത്തിലായിരുന്നു മൂന്നാലു തൊഴിലാളി വനിതകൾ, സഹായിക്കാൻ  ചേർന്നതാണ് ശാരദേച്ചി.
"ശാരദേ എന്താ പെറാൻ മുക്ക്ണ പോലെ മുക്ക്ണൂ..!  ആ കല്ലെടുത്ത് അങ്ങട്ട് അപ്പുറത്തിട്ടാൽ പോരേ...?"
ശാരദേച്ചി ഒറ്റ മറുപടിയേ പറഞ്ഞുള്ളൂ,
"ഗോപാലണ്ണനു മുമ്പ്   പേറെടുക്കലായിരുന്നോ പണി?"

 ഗോപാലണ്ണൻ സ്കൂട്ടായി...
നാലു പെണ്ണുങ്ങളും പിന്നെ കാണാൻ നിന്ന ഒരു കൂട്ടവും ചിരിയായി.  ഞാനും.

അഭിപ്രായങ്ങളൊന്നുമില്ല: